Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephant Attack

Viral

നെൽവയലിലൂടെ കലിതുള്ളി കാട്ടാന! പ്രാണഭയത്തോടെ ജനക്കൂട്ടം

അതിവേഗത്തിൽ പാഞ്ഞടുക്കുന്ന കാട്ടാനയ്ക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാൻ നെൽവയലിലെ ചെളിയിലൂടെ ആളുകൾ പ്രാണഭയത്തോടെ ഓടുന്ന ഭയാനകമായ ദൃശ്യങ്ങൾ വലിയ മുന്നറിയിപ്പാണ് നൽകുന്നത്.

വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നതും അവയുടെ അടുത്തേക്ക് ചെല്ലുന്നതും എത്രത്തോളം അപകടങ്ങൾക്ക് വഴിവെക്കുമെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

രാത്രികാലത്ത് കാട്ടാനയെ ഭയപ്പെടുത്തി ഓടിക്കാൻ ചിലർ പന്തങ്ങൾ വീശിയതാണ് അപകടത്തിന് തുടക്കമിട്ടത്. പെട്ടെന്ന് പ്രകോപിതനായ ആന ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. മുട്ടറ്റം ചെളി നിറഞ്ഞ വയലായതിനാൽ ആളുകൾക്ക് വേഗത്തിൽ ഓടി രക്ഷപ്പെടാൻ സാധിച്ചില്ല.

ഭയന്നോടുന്നതിനിടെ പലരും ചെളിയിൽ വീണുപോകുന്നതും വലിയ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.

ആനകൾ പൊതുവെ മന്ദഗതിയിലാണ് സഞ്ചരിക്കാറുള്ളതെന്ന തെറ്റായ ധാരണ പൂർണമായും പൊളിച്ചെഴുതുന്നതായിരുന്നു നെൽവയലിലൂടെയുള്ള ആനയുടെ ഈ അതിവേഗ ഓട്ടം.

ശ്യാം ഒറാവോൺ, സന്തോഷ് ലക്ര എന്നിവർ പകർത്തിയ ഈ ദൃശ്യങ്ങൾ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി ഡോ. പി.എം. ധകാതെയാണ് എക്സിലൂടെ പങ്കുവെച്ചത്.

മനുഷ്യർക്ക് കാലെടുത്ത് വെക്കാൻ പോലും പ്രയാസമുള്ള ചെളി നിറഞ്ഞ പ്രതലങ്ങളിൽ പോലും കാട്ടാനകൾക്ക് എങ്ങനെ ഇത്ര വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ആനകളുടെ വീതിയേറിയ പാദങ്ങൾ അവയുടെ ഭാരം നിലത്ത് സമമായി വിതരണം ചെയ്യാൻ സഹായിക്കുന്നതാണ് ദുർഘടമായ ഭൂപ്രകൃതിയിലും അവയ്ക്ക് വേഗതയും നിയന്ത്രണവും നൽകുന്നത്. കാട്ടാനകൾ സാവധാനമേ സഞ്ചരിക്കൂ എന്ന് കരുതി സുരക്ഷിത അകലത്തിലാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ആർത്തുവിളിക്കുന്നതോ, പന്തം വീശുന്നതോ, പടക്കം പൊട്ടിക്കുന്നതോ ഒന്നും കാട്ടാനകളെ ഭയപ്പെടുത്തി ഓടിക്കില്ല. ഇത്തരം പ്രവൃത്തികൾ അവയെ കൂടുതൽ ഭയപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യും.

പേടിച്ചോടുന്ന ഒരു വന്യമൃഗം ഒരിക്കലും പിന്തിരിഞ്ഞോടാൻ ശ്രമിക്കില്ല, പകരം സ്വയം രക്ഷക്കായി മുന്നിലുള്ളതിനെയെല്ലാം ആക്രമിച്ചു കീഴടക്കാനാണ് ശ്രമിക്കുക. അതുകൊണ്ട് തന്നെ വന്യമൃഗങ്ങളെ കാണുമ്പോൾ ബഹളമുണ്ടാക്കാതെ അവയ്ക്ക് വഴിമാറി കൊടുക്കുകയാണ് ചെയ്യേണ്ടത്.

Kerala

കാട്ടാന ആക്രമണം തടയാന്‍ തന്‍റെ കൈയിൽ ഒറ്റമൂലിയില്ല: മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളിയിൽ വയോധികൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോണ്‍. വന്യ മൃഗആക്രമണത്തിന്‍റെ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണ്.

ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണമുണ്ടായത്. മരിച്ച പുല്ലേർകാട്ട് മോഹനന്‍റെ കുടുംബത്തിന് സർക്കാർ ദനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. വന്യ മൃഗആക്രമണത്തിന് പരിഹാരം കാണാൻ തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരും.

ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്യമൃഗ ആക്രമണത്തിന് പരാഹാരം കാണാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലിയില്ല. ദീർഘകാലമായി നിൽക്കുന്ന പ്രശ്നമാണിത്. ഇനി പരീക്ഷണത്തിന് സമയമില്ലെന്നും മന്ത്രി പറഞ്ഞു.

Kerala

കാറിനെ കുത്തിമറിച്ച് പടയപ്പ, കൊമ്പിൻ മുനയിൽ സഞ്ചാരികൾ

മൂന്നാർ: മൂന്നാറിൽ വീണ്ടും ഭീതിപരത്തി പടയപ്പ കൊന്പന്‍റെ വിളയാട്ടം. മൂന്നാർ -ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലായിരുന്നു വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തി കൊന്പൻ വാഹനങ്ങൾക്കു നേരേ ആക്രമണത്തിനും തുനിഞ്ഞു. കൊമ്പന്‍റെ മുന്നിൽ പെട്ട ഒരു കാറും അതിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാഞ്ഞെത്തിയ കൊമ്പൻ കാർ കുത്തിമറിക്കാൻ ശ്രമിക്കുകയായിരുന്നു.

രണ്ടു മൂന്നുവട്ടം കാർ കുത്തിമറിക്കാനും തള്ളിനീക്കാനും പടയപ്പ ശ്രമിച്ചു. അതിനിടെ, മനഃസാന്നിധ്യം വിടാതെ ഡ്രൈവർ കാർ സ്റ്റാർട്ട്ചെയ്യുകയും മുന്നോട്ടു നീക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അന്തര്‍ സംസ്ഥാന പാതയില്‍ തലയാര്‍ ഭാഗത്തു സഞ്ചരിക്കുകയായിരുന്ന പടയപ്പ അതു വഴി എത്തിയ എല്ലാ വാഹനങ്ങളെയും ആശങ്കയിലാഴ്ത്തി. ഈ വഴി സഞ്ചരിച്ച  കാര്‍ കൊമ്പന്‍റെ ആക്രമണത്തില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കാറിന്‍റെ മുകള്‍ഭാഗത്തു തുമ്പിക്കൈകൊണ്ട് അമര്‍ത്തിയതോടെ കാറിന്‍റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. കാറിനെ ആക്രമിക്കുന്നതു കണ്ട മറ്റു വാഹനങ്ങളിലുള്ളവര്‍ ഉച്ചത്തില്‍ ഹോണടിച്ചു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാറാതെനിന്ന പടയപ്പെയെ വെട്ടിച്ചു കാര്‍ മുന്നോട്ടെടുത്തു യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. മറ്റൊരു പിക്കപ്പ് വാനിന്‍റെ സമീപത്ത് എത്തി ഉരസിയ പടയപ്പ മറ്റു വാഹനങ്ങളുടെ സമീപത്തേക്കു പാഞ്ഞടുത്തിരുന്നു.

മദപ്പാട് കണ്ടെത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനം വകുപ്പിന്‍റെ നിരിക്ഷണത്തിലായിരുന്ന പടയപ്പ ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും മൂന്നാറിലെ റോഡിലിറങ്ങി ഭീഷണി ഉയര്‍ത്തുന്നത്. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് പടയപ്പയ്ക്കു മദപ്പാട് ഉണ്ടെന്നു വനം വകുപ്പ് സ്ഥിരീകരിച്ചത്.

പിന്നീട് പടയപ്പയെ നിരീക്ഷിക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ രണ്ടു സംഘങ്ങളെയും ചുമതലപ്പെടുത്തിയിരുന്നു. എസ്റ്റേറ്റ് ജനവാസമേഖലകളില്‍ തുടര്‍ന്നു വരുന്നതിനിടയിലായിരുന്നു മദപ്പാട് കണ്ടെത്തിയത്. ഇതും ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തിയിരുന്നു. വാഹനത്തെ ആക്രമിച്ചതോടെ പടയപ്പയെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

Kerala

കാട്ടാനയാക്രമണം; മൃതദേഹം മൂന്നു മണിക്കൂറോളം വഴിയിൽ തടഞ്ഞു പ്രതിഷേധം

ഇരിട്ടി : കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെടാൻ കാരണം ജില്ലാ ഭരണകൂടത്തിന്‍റെ നിസംഗതയാണെന്ന് ആരോപിച്ചു മൃതദേഹം മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചു. പരിയാരം മെഡിക്കൽ കോളജിൽനിന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് 3.30 ഓടെ മൃതദേഹവുമായെത്തിയ ആംബുലൻസ് ആദിവാസി നേതാവ് സി.കെ. ജാനുവിന്‍റെ നേതൃത്വത്തിൽ ആദിവാസികൾ തടയുകയായിരുന്നു.

തങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഒരു രാഷ്‌ട്രീയപാർട്ടിക്കാരും വരേണ്ടതില്ലെന്നു പ്രഖ്യാപിച്ചായിരുന്നു സമരം. പ്രതിഷേധം വൈകുന്നേരം ആറര വരെ നീണ്ടു. ജില്ലാ കളക്ടർ നേരിട്ടെത്തി ചർച്ച നടത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. തുടർന്ന് കളക്ടറുടെ പ്രതിനിധിയായി തളിപ്പറന്പ് ആർഡിഒ സി.വി. പ്രകാശൻ സ്ഥലത്തെത്തി ചർച്ച നടത്തി.

കുടുംബത്തിന് നഷ്‌ടപരിഹാരത്തുകയുടെ ആദ്യഗഡു ഇന്ന് കൈമാറാമെന്നും അനീഷിന്‍റെ ഭാര്യയ്ക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസം എന്നീ കാര്യങ്ങൾ സംബന്ധിച്ച കളക്ടറേറ്റിൽ യോഗം ചേർന്ന് അനുകൂല തീരുമാനമുണ്ടാക്കാമെന്നും സി.വി. പ്രകാശൻ ഉറപ്പുനൽകി.

ആനമതിൽ നിർമാണം മേയ് 30നുള്ളിൽ പൂർത്തിയാക്കുമെന്നും ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ അയഞ്ഞത്. പിന്നീട് ആറരയോടെ ആംബുലൻസിൽനിന്നു പുറത്തിറക്കിയ മൃതദേഹം വീടിനു സമീപം സംസ്കരിച്ചു.

Kerala

കാട്ടാന കൂറ്റന്‍ മരം മറിച്ചിട്ട് വീടു തകർത്തു

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.

നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.

2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്‍റെ മകന്‍ അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.

നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്. കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.

Kerala

കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: അട്ടപ്പാടിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

പാലക്കാട്: കടുവ സെൻസസിനിടെ കാണാതായ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് കാട്ടാന ആക്രമണത്തിൽ മരിച്ചു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം നടത്തിയ തിരച്ചിലിലാണ് മുള്ളി വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്ന് ദാരുണസംഭവമുണ്ടായത്.

 

Kerala

പുതുക്കാട് ഇഞ്ചക്കുണ്ട് പന്തുപാറ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

തൃശൂർ: പുതുക്കാട് ഇഞ്ചക്കുണ്ട് പന്തുപാറ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. നാല് ആനകളാണ് പറമ്പുകളില്‍ എത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കൊട്ടിശേരി സണ്ണിയുടെ പറമ്പിലെ 200 ഓളം വാഴകളും വിളവെടുക്കാറായ 500 ഓളം മുളക് തൈകളും റബര്‍ മരങ്ങളും ആനകള്‍ നശിപ്പിച്ചു. മന്ത്രിക്കുത്ത് ഹനീഫ, എടത്തിനാല്‍ മാണി, കൈതിക്കല്‍ തോമസ്, നീണ്ടുതലിക്കല്‍ ജസ്റ്റില്‍ എന്നിവരുടെ പറമ്പുകളിലും ആനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു.

പറമ്പുകളുടെ വേലിയും ആനകള്‍ തകര്‍ത്ത നിലയിലാണ്. ആനകള്‍ കൃഷി നശിപ്പിക്കുന്നത് കണ്ട കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തിയാണ് ഇവയെ കാടുകയറ്റിയത്.

ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ച സണ്ണിയുടെ പറമ്പില്‍ നാലാം തവണയാണ് ആനകള്‍ എത്തുന്നത്. മുന്‍പ് കൃഷി നശിപ്പിച്ചതിന്‍റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നും കര്‍ഷകന്‍ പറയുന്നു.

Latest News

Corehub Up